Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Festival

Alappuzha

ഒമ്പതാമത് കരുമാടി ജലോത്സവം: വെള്ളംകുളങ്ങര ചുണ്ടന് കിരീടം

അമ്പലപ്പുഴ: ടി.എസ്. കനാലിന്‍റെ ഇരുകരകളിലും തടിച്ചുകൂടിയ വള്ളംകളി പ്രേമികളില്‍ ആവേശത്തിരയുയര്‍ത്തിയ കരുമാടി ജലോത്സവത്തിൽ വെള്ളംകുളങ്ങര ചുണ്ടന് കിരീടം. വഞ്ചിപ്പാട്ടിലും ആര്‍പ്പോവിളികളികളിലും ആവേശം പകര്‍ന്ന തുഴത്താളത്തില്‍ ഇമ്മാനുവൽ ബോട്ട് ക്ലബ്ബിന്‍റെ വെള്ളംകുളങ്ങര ഒമ്പതാമത് കരുമാടി ജലോത്സവത്തിൽ ഒന്നാമതെത്തുകയായിരുന്നു.

കരുമാടിത്തോട്ടിലെ ഓളപ്പരപ്പില്‍ രണ്ട് ട്രാക്കുകളിലായി നടന്ന  ഫൈനലില്‍ ഒപ്പത്തിനൊപ്പം നടന്ന മത്സരത്തിൽനിരണം ബോട്ട് ക്ലബ്ബിന്‍റെ ആയാപറമ്പ് വലിയദിവാൻജി ചുണ്ടനെ തുഴപ്പാടുകൾക്ക് പിന്നിലാക്കിയാണ് വെള്ളംകുളങ്ങര കിരീടം നേടിയത്. ലൂസേഴ്‌സ്‌ ഫൈനലിൽ ചമ്പക്കുളം ബോട്ട് ക്ലബ്ബിന്‍റെ ചമ്പക്കുളം ചുണ്ടൻ ഒന്നാമതും ആനാരി ബോട്ട് ക്ലബ്ബിന്‍റെ ആനാരി ചുണ്ടൻ രണ്ടാമതുമെത്തി. ഇരുട്ടുകുത്തി ബി ഗ്രേഡിൽ സെന്‍റ് ജോസഫ് ഒന്നും ശരവണൻ രണ്ടും ഡാനിയൽ മൂന്നും കറുപ്പുപറമ്പൻ നാലും സ്ഥാനം നേടി.

ഫൈബർ ചുണ്ടനിൽ മഹാദേവികാടിനാണ് ഒന്നാം സ്ഥാനം. വൈഗ രണ്ടാമതെത്തി. വെപ്പ് എ ഗ്രേഡിൽ നവജ്യോതി ഒന്നും ഷോട്ട് പുളിക്കത്തറ രണ്ടും സ്ഥാനം നേടി. വെള്ളവും വള്ളവും ജീവിതത്തിന്‍റെ ഭാഗമായ അമ്പലപ്പുഴ തെക്ക്, തകഴി പഞ്ചായത്തുകളും കരുമാടിക്കുട്ടൻസും ജലോത്സവ സമിതിയും ചേര്‍ന്ന് സംഘടിപ്പിച്ച കരുമാടി ജലോത്സവം മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു.

അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. കവിത അധ്യക്ഷയായി. ജി. സുധാകരൻ എംഎൽഎ മുഖ്യാതിഥിയായി. അമ്പലപ്പുഴ ഡിവൈഎസ്പി ജ്യോതികുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മനീഷ് എം. പുറക്കാട് എന്നിവർ വിജയികള്‍ക്ക് സമ്മാനങ്ങൾ നൽകി. തകഴി പഞ്ചായത്ത് പ്രസിഡന്‍റ് എസ്.ജി. ഗീതാഞ്ജലി, ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവർ പ്രസംഗിച്ചു.

District News

ആനപ്രമ്പാല്‍ ജലോത്സവം സെപ്റ്റംബര്‍ അഞ്ചിന്

എടത്വ: ആനപ്രമ്പാല്‍ ജലോത്സവം സെപ്റ്റംബര്‍ അഞ്ചിന് നടക്കും. കുട്ടനാട് സാംസ്‌കാരികവേദിയുടെ നേതൃത്വത്തിലാണ് ആനപ്രമ്പാല്‍ ജലോത്സവം നടത്തുന്നത്. സാംസ്‌കാരികവേദിയുടെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. സ്വാഗത സംഘ രൂപീകരണ യോഗം 19ന് തലവടി പഞ്ചായത്ത് ജംഗ്ഷനില്‍ നടക്കും. വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് ഒരുക്കങ്ങള്‍ ഊര്‍ജിതമാക്കാനും യോഗം തീരുമാനിച്ചു.

കുട്ടനാട്ടിന്‍റെ ജലോത്സവ പാരമ്പര്യം കൂടുതല്‍ ജനകീയമാക്കുന്ന രീതിയില്‍ വിപുലമായ പരിപാടികളോടെ ഇത്തവണത്തെ ജലോത്സവം സംഘടിപ്പിക്കുന്നത്. കെ.വി. മോഹനന്‍ കൊല്ലന്‍റെപറമ്പില്‍ (പ്രസിഡന്‍റ്), ബിജു പറമ്പുങ്കല്‍ (വൈസ് പ്രസിഡന്‍റ്), പീയൂഷ് പി. പ്രസന്നന്‍ (സെക്രട്ടറി), എം.ജി. കൊച്ചുമോന്‍ (ട്രഷറാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Kerala

ചമ്പക്കുളം മൂലം ജലോത്സവം: രാജപ്രമുഖൻ ട്രോഫിയിൽ മുത്തമിട്ട് അരോമ പുത്തൻ ചുണ്ടൻ

ചമ്പക്കുളം: കേരളത്തിലെ ജലമേളകൾക്കും ഓണക്കാലത്തിനും തുടക്കം കുറിച്ച് നടക്കുന്ന ചന്പക്കുളം മൂലം ജലോത്സവത്തിൽ കൊല്ലം പൂയപ്പള്ളി അരോമ ബോട്ട് ക്ലബ്ലിന്‍റെ അരോമ പുത്തൻ ചുണ്ടൻ ജേതാവ്.

വിജയിക്കു നൽകുന്ന രാജപ്രമുഖൻ ട്രോഫി കേവലം രണ്ടാഴ്ച മുൻപ് മാത്രം നീരണിഞ്ഞ ആരോമ പുത്തൻ ചുണ്ടൻ നേടി. പമ്പയാറ്റിൽ നടന്ന ജലോത്സവത്തിൽ മത്സരിച്ച മറ്റ് ആറ് ചുണ്ടൻ വള്ളങ്ങളെ പിന്നിലാക്കിയാണ് അരോമ ചുണ്ടൻ വിജയം നേടിയത്.

രണ്ടാം സ്ഥാനം നടുഭാഗം ബോട്ട് ക്ലബിന്‍റെ നടുഭാഗം ചുണ്ടനും മൂന്നാം സ്ഥാനം കുമരകം എൻസിഡിസിയുടെ നടുവിലേപ്പറമ്പൻ ചുണ്ടനും കരസ്ഥമാക്കി.

ഏഴ് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 14 കളിവള്ളങ്ങളാണ് മൂലം ജലോത്സവത്തിൽ പങ്കെടുത്തത്. ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ ചമ്പക്കുളം ചുണ്ടനാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിത്.

District News

കുന്നത്തൂർപാടിയിൽ വെള്ളാട്ടം തുടങ്ങി

പയ്യാവൂർ: കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം താഴെ മടപ്പുരയിൽ രണ്ടുദിവസത്തെ മുത്തപ്പൻ വെള്ളാട്ടം ആരംഭിച്ചു. കർക്കടകം 30 വരെ നേർച്ച വെള്ളാട്ടം കെട്ടിയാടുന്നതിന്‍റെ ഭാഗമായാണ് ഇന്നലെയും ഇന്നും മുത്തപ്പൻവെള്ളാട്ടം നടത്തുന്നത്.

മുത്തപ്പന്‍റെ ആരൂഡസ്ഥാനമായ കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം താഴെ മടപ്പുരയിൽ എല്ലാ സംക്രമദിവസങ്ങളിലും വെള്ളാട്ടം നടത്തിവരുന്നുണ്ട്. കൂടാതെ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള ഭക്തർ ആവശ്യപ്പെടുന്ന ദിവസങ്ങളിൽ നേർച്ചവെള്ളാട്ടവും മൂലംപെറ്റഭഗവതിയും കെട്ടിയാടും.

ഇന്നലെ രാവിലെ മുത്തപ്പനെ മലയിറക്കയിതിനു ശേഷമാണ് വെള്ളാട്ടം നടന്നത്. തുടർന്ന് തുലാഭാരം തൂക്കലും നടന്ന. അന്നദാനവും ഉണ്ടായിരുന്നു.

Latest News

Corehub Up